ഉള്ളടക്കത്തിലേക്ക് പോവുക

കടങ്കഥകൾ വിഷയാനുസാരം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Riddles Subjectwise എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ.

അഗ്നി
ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല.
അടുപ്പ്
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അരി തിളയ്ക്കുന്നത്
ഇപ്പൊക്കുത്തിയ പുത്തൻ കിണറിൽ പത്തഞ്ഞൂറ് കളപ്പരല്.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ കുഞ്ഞിക്കിണ്ണം തുള്ളി തുള്ളി.
അമ്മിക്കല്ലും കുഴവിയും
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
അമ്മ കിടക്കും, മകളോടും.
അമ്മിക്കുഴ
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
അമ്പിളിമാമൻ
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
ആകാശം
ആരാലും അടിക്കാത്ത മുറ്റം.
ആമ
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
ആമ്പൽപ്പൂവ്
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്ക് കഴുത്തററം വെള്ളം.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇല
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
എലി
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
ഓവ്
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി.
കടുക്
ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട.
കണ്ണ്
അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.
ആകാശത്തിലെത്തുന്ന തോട്ടി.
ഇരുട്ട് കണ്ടാൽ മറയും, വെളിച്ചം കണ്ടാൽ തുറക്കും.
കവുങ്ങ്
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
കസേര
ഇരിക്കാം, കിടക്കാം, ഓടാം, പറക്കാനൊക്കില്ല.
കൺപീലി
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
കാറ്റ്
ആരും കാണാതെ വരും, ആരും കാണാതെ പോകും.
കാൽശരായി (പാന്റ്)
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
കിണ്ടി
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കുടം
ഇത്തിരി പോന്ന വായ, പറ പോലെ വയറ്.
കുരുമുളക്
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
ഇത്തിരിക്കുഞ്ഞൻ കുഞ്ഞിനെ കരയിപ്പിച്ചു.
കുന്നിക്കുരു
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.
കൂർക്ക
ഇത്തിരി പോന്നോൻ ചന്തയ്ക്ക് പോയി,
കൂൺ
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
കൊടിമരം
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
കൈവിരലുകൾ
ഇത്തിരി മുറ്റത്തഞ്ചാളുകൾ.
ചക്ക
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
ചക്കപ്പഴം
അകത്തറുത്താൽ പുറത്തറിയും.
ചീനമുളക്
ഇത്തിരിക്കുഞ്ഞൻ കുഞ്ഞിനെ കരയിപ്പിച്ചു.
ചിരവ
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചൂല്
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചേന
അടി പാറ, നടു വടി, മീതെ കുട.
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
ചേമ്പില
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
ചോറുരുള
അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.
ഛായാഗ്രാഹി (ക്യാമറ)
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.
ടോർച്ച്
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
തലമുടി
ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം.
ഇലയില്ല പൂവില്ല കായില്ല കരിവള്ളി.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ ആയിരം കാക്ക വയ്യേ വയ്യേ.
തവള
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം.
താമരയില
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
തിരികല്ല്
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
തീക്കട്ട
ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
തീക്കനൽ
ഈച്ച തൊടാത്തൊരിറച്ചിക്കഷണം, പൂച്ച തൊടാത്തൊരിറച്ചിക്കഷണം, തൊട്ടാൽ നക്കുമിറച്ചിക്കഷണം.
തീപ്പെട്ടിക്കൊള്ളി
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
തീപ്പെട്ടിയും കൊള്ളിയും
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
തീവണ്ടി
ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ?
തുലാസ്
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തെങ്ങ്
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു..
തെങ്ങിൻപൂക്കുല
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തേനീച്ചക്കൂട്
അടയുടെ മുമ്പിൽ പെരുമ്പട.
ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്.
നക്ഷത്രങ്ങൾ
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി.
നക്ഷത്രങ്ങളും ചന്ദ്രനും
ആയിരം കുറിയരി അതിലൊരു നെടിയരി.
നാവ്
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.
പന
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
പട്ടം
ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു.
പപ്പടം
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.
പായ നെയ്ത്ത്
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
പാമ്പ്
ഇടവഴിയിലൂടെ ഒരു കരിവടിയോടി.
പുളിമരം
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
പുക
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല.
പേൻ
ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി.
മത്തങ്ങയും മത്തവള്ളിയും
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
മത്തത്തണ്ട്
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)
ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി.
മിന്നാമിനുങ്ങ്
ആ പോയി, ഈ പോയി, കാണാനില്ല.
ഇത്തിരി പൊന്നോണ്ടകം നിറച്ചു.
മിന്നൽ (കൊള്ളിയാൻ)
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
മുള
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.
മൂക്ക്
അകത്ത് രോമം, പുറത്തിറച്ചി.
മെതിക്കൽ
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
വാഴക്കുല
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
വാഴക്കൂമ്പ്
ആയിരം കിളിക്ക് ഒരു കൊക്ക്.
വെള്ളില
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെറ്റില മുറുക്ക്
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
വൈക്കോൽത്തുറു.
അകം എല്ലും തോലും പുറം പൊന്ത പൊന്തം
ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടൻവയറ്.
ശവപ്പെട്ടി
ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.
സ്വർണ്ണം ഉരുക്കി അടിക്കൽ
ഉദിച്ചുവരുന്ന ഭഗവാനെ പിടിച്ചു രണ്ടടി.

ഇതും കാണുക

[തിരുത്തുക]

കടങ്കഥകൾ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കടങ്കഥകൾ_വിഷയാനുസാരം&oldid=22706" എന്ന താളിൽനിന്ന് ശേഖരിച്ചത്