വിക്കിചൊല്ലുകൾ:അപൂർണ്ണമായ ലിസ്റ്റ് രണ്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

അപൂർണ്ണമായ ലിസ്റ്റ് രണ്ട്[തിരുത്തുക]

  1. അകത്തു കത്തിയും പുറത്തു പത്തിയും.
  2. അക്കരെച്ചെല്ലണം തോണിയും മുങ്ങണം.
  3. അക്കരെ നിന്നാൽ ഇക്കരപ്പച്ച;ഇക്കരെ നിന്നാൽ അക്കരെപച്ച.
  4. അക്കരെനിന്നോൻ തോണിയുരുട്ടി.
  5. അഗ്രഹാരത്തിൽ പിറന്നാലും നായ്‌ വേദമോദുകില്ല.
  6. അങ്കവും കാണാം താളിയുമൊടിക്കാം.
  7. അങ്ങാടിയിൽ തോറ്റാൽ അമ്മയ്‌ക്കു കുറ്റം.
  8. അങ്ങാടിപ്പയ്യ്‌ ആലയിൽ നിൽക്കില്ല.
  9. അച്ചാണിയില്ലാത്ത തേര്‌മുച്ചാൺ ഓടുകില്ല
  10. അച്ചികടിച്ചതേ കുട്ടി കടിക്കൂ.
  11. അച്ചിക്ക്‌ ഉടുക്കാൻ കൊള്ളാം; നായർക്ക്‌ പുതയ്ക്കാൻ കൊള്ളാം
  12. അച്ചിക്കു കൊഞ്ചുപക്ഷം;നായർക്ക്‌ ഇഞ്ചിപക്ഷം.
  13. അച്ഛനിച്ഛിച്ചതും പാല്‌;വൈദ്യൻ കൽപിച്ചതും പാല്‌.
  14. അഞ്ചിലറിഞ്ഞില്ലെങ്കിൽ അമ്പതിലറിയാം.
  15. അഞ്ചിൽ വളയാത്തത്‌ അമ്പതിൽ വളയില്ല.
  16. അഞ്ചെരുമ കറക്കുന്നത്‌ അയലറിയും;അരിവാർത്തുണ്ണുന്നത്‌ നെഞ്ചറിയും.
  17. അഞ്ജനമെന്നത്‌ ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.
  18. അടക്കമില്ലാത്തച്ചി അടുപ്പിൽ
  19. അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളനെന്നാ പേര്‌.
  20. അടയ്ക്ക മടിയിൽ വയ്‌ക്കാം;അടയ്‌ക്കാം മരം മടിയിൽ വയ്‌ക്കാമോ?
  21. അടച്ച വായിൽ ഈച്ച കേറില്ല.
  22. അടികൊണ്ട വിദ്യയേ അരങ്ങത്തു കാണൂ.
  23. അടികൊള്ളാൻ ചെണ്ട;പണം വാങ്ങാൻ മാരാൻ.
  24. അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക.
  25. അടിയോടാക്കുമോ അണ്ണാൻ തമ്പിയും.
  26. അടിക്കുന്ന ചൂല്‌ തലയ്‌ക്കു വയ്‌ക്കരുത്‌.
  27. അടിതെറ്റിയാൽ ആനയും വിഴും.
  28. അടിയിലും മീതെ ഒടിയില്ല.
  29. അട്ക്കു പറയുന്നവനഞ്ഞാഴി;മുട്ടംവെട്ടുന്നവന്‌ മുന്നാഴി.
  30. അട്ടയ്‌ക്കു കണ്ണും കുതിരയ്‌ക്കു കൊമ്പും.
  31. അട്ടയ്‌ക്കു പൊട്ടക്കുളം.
  32. അട്ടയെപ്പിടിച്ചു മെത്തേൽ കിടത്തുക.
  33. അണ കടന്ന വെള്ളം നോക്കി അലച്ചിട്ടു കാര്യമില്ല.
  34. അണിയലം കെട്ടിയാലേ തേവരാകൂ.
  35. അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി.
  36. അണ്ടിയോ മൂത്തത്‌ മാവോ മൂത്തത്‌?
  37. അണ്ണാടി കാണാൻ കണ്ണാടി വേണ്ട.
  38. അണ്ണാനാശിച്ചാൽ ആനയാകുമോ?
  39. അണ്ണാൻ കുഞ്ഞും തന്നാലായത്‌.
  40. അണ്ണാൻ മൂത്താലും മരങ്കേറ്റം മാറുകില്ല.
  41. അതിക്രമം ചെയ്‌താൽ പരിഭ്രമം കാണും.
  42. അതിബുദ്ധിക്ക്‌ അല്‌പായുസ്സ്‌.
  43. അതുമില്ല,ഇതുമില്ല,അമ്മയുടെ ദീക്ഷയുമില്ല.
  44. അതിമോഹം കുടികെടുത്തും.
  45. അത്താഴമുണ്ടാൽ അരക്കാതം നടക്കണം;മുത്താഴമുണ്ടാൽ മുള്ളേലും കിടക്കണം.
  46. അത്താഴം മുടക്കാൻ നീർക്കോലി മതി.
  47. അത്റ്റം കറുത്താൽ ഓണം വെളുക്കും.
  48. അധികം പറയുന്നവൻ കളവും പറയും.
  49. അധികം വിളഞ്ഞാൽ വിത്തിനും കൊള്ളാ.
  50. അധികമായാൽ അമൃതും വിഷം.
  51. അനുജത്തിയെ കാണിച്ച്‌ ഏട്ടത്തിയെ കെട്ടിക്കുക.
  52. അന്നന്നു വെട്ടുന്ന വാളിനു നെയ്യിടുക.
  53. അന്നമിട്ട വീട്ടിൽ കന്നം കാട്ടരുത്‌.
  54. അന്നവിചാരം മുന്നവിചാരം,പിന്നെവിചാരം,കാര്യവിചാരം.
  55. അപശ്രുതി ആയിരം കാതം.
  56. അപായം വന്നാൽ ഉപായം വേണം.
  57. അപ്പം തിന്നാൽ മതി, കുഴിയെണ്ണണ്ട.
  58. അഭിമാനം കൊടുത്താൽ അങ്ങാടീന്ന് അരി കിട്ടില്ല.
  59. അമർത്തിയളന്നാലും ആഴക്കു മുഴക്കാകാ.
  60. അമരയും അപരാധവും അധികം വേണ്ട.
  61. അമിതമായാൽ അമൃതും വിഷം.
  62. അമ്പലത്തിലെ പൂച്ചയ്‌ക്കു തേവരെ പേടിയില്ല.
  63. അമ്പ്‌ കുമ്പളത്ത്‌;വില്ല്ചേപ്പാട്ട് ;എയ്യുന്നവൻ പനങ്ങാട്ട്‌.
  64. അമ്പലംവിഴുങ്ങിക്ക്‌ വാതിൽപ്പലക പപ്പടം.
  65. അമ്പറ്റാൽ തുമ്പറ്റു.
  66. അമ്മയ്‌ക്കു പ്രാണവേദന;മകൾക്‌ വീണവായന.
  67. അമ്മ പോറ്റിയ മകളും ഉമ്മ പോറ്റിയ കോഴിയും അടങ്ങില്ല.
  68. അമ്മമൂലം അറവെക്കും.
  69. അമ്മയുടെ മടിയിൽ ഇരിക്കയും വേണം;അച്ഛന്റെ കൂടെ നടക്കയും വേണം.
  70. അമ്മയെ തല്ലിയാലും രണ്ടുണ്ട്‌ പക്ഷാം.
  71. അമ്മയും മകളും പെണ്ണുതന്നെ.
  72. അമ്മിയോടു ചോദിച്ചിട്ടാണോ അരയ്‌ക്കുന്നത്‌.
  73. അരക്കനോട്‌ അരക്കാശു കൊണ്ടാൽ ഇരിക്കപൊരുതിയില്ല.
  74. അരചൻ ചൊല്ല്‌ കല്ലേൽ പിളർക്കും.
  75. അരചൻ വീണാൽ പടയില്ല.
  76. അരചനെക്കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക്‌ അരചനുമില്ല പുരുഷനുമില്ല.
  77. അരചൊല്ല് അരങ്ങാടിരഹസ്യം.
  78. അരമനരഹസ്യം അങ്ങാടിപ്പരസ്യം.
  79. അരനാഴിയേ ഉള്ളെങ്കിലും അടപ്പുകല്ല് മൂന്നുവേണം.
  80. അരിയെറിഞ്ഞാൽ ആയിരം കാക്ക.
  81. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചിട്ടും നായയ്‌ക്ക്‌ മുറുമുറുപ്പ്‌.
  82. അരപ്പണി ആശാനേയും കാണിക്കരുത്‌.
  83. അരിമണിക്ക്‌ വകയില്ലാത്തോന്ന് തരിവളയ്‌ക്കു മോഹം.
  84. അരിയെത്ര, പയറഞ്ഞാഴി.
  85. അരിശം വിഴുങ്ങിയാൽ അമൃത്‌.
  86. അരുമയറ്റ വീട്ടിൽ എരിമയും കുടിയിരിക്കില്ല.
  87. അല്‌പന്‌ൈ ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്ക്‌ കുടപിടിക്കും.
  88. അല്ലലുള്ള പുലിയിയേ ചുള്ളിലുള്ള കാടറിയൂ.
  89. അവനവന്റെ കൈ; അവനവന്റെ തല.
  90. അവിടം കടന്നാൽ അമരമുണ്ട്‌.
  91. അഹങ്കരിച്ചാൽ മുഖം കറുക്കും.
  92. അളന്ന പയറ്‌ എണ്ണരുത്‌.
  93. അളമുട്ടിയാൽ തിരിഞ്ഞു കടിക്കും.
  94. അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും.
  95. അഴകുള്ള ചക്കയിൽ ചുളയില്ല.
  96. അഴക്കുള്ള പെണ്ൺ പണീക്കാകാ.
  97. അറയിൽ ആടിയിട്ട്‌ അരങ്ങത്താടുക.
  98. അറിയാത്തവന്‌ ആന പടല്‌.
  99. അറിയുന്നവനോടു പറയേണ്ട; അറിയാത്തവനോടും പറയേണ്ട.
  100. അറുപതിൽ ചൊറി പറയും.
  101. ആകാശം വീഴുമെന്നു കരുതി ആരെങ്കിലും മുട്ടുകൊടുക്കാറുണ്ടോ?
  102. ആകെ മുങ്ങിയാൽ കുളിരില്ല.
  103. ആർക്കാനും വേണ്ട്‌ ഓക്കാനിക്കുക.\
  104. അച്ചുനോക്കിയേ കൂച്ചുകെട്ടാവൂ.
  1. ആടറിയുമോ അങ്ങാടി വാണിഭം.
  2. ആടാചാക്യാർക്ക്‌ അണയൽ പ്രധാനം.
  3. ആടു കിടന്നിടത്ത്‌ പൂട കാണാതിരിക്കില്ല.
  4. ആടുന്നോനെപ്പിടിച്ചു നെയ്യാനാക്കുക.
  5. ആട്ടം കഴിഞ്ഞാൽ അരങ്ങത്ത്‌ നിക്കരുത്‌.
  6. ആണായാൽ കണക്കില്ലവണം;പെണ്ണായാൽ പാട്ടിലാവണം.
  7. ആണ്ടിമകനെ ശംഖൂതാൻ പഠിപ്പിക്കണോ?
  8. ആധിയോളം വലിയ വ്യാധിയില്ല.
  9. ആന കൊടുത്താലും ആശകൊടുക്കരുത്‌.
  10. ആനകാര്യത്തിൽ ചേനക്കാര്യം.
  11. ആനയ്‌ക്ക്‌ ആനയുടെ വണ്ണമറിയില്ല.
  12. ആനയ്‌ക്കു പന ചക്കര.
  13. ആനയ്‌ക്കും അടി പിഴയ്‌ക്കും.
  14. ആനയ്‌ക്കെതിരില്ല;ആശയ്‌ക്ക്‌ അതിരില്ല.
  15. ആനച്ചോറ്‌ കൊലച്ചോറ്‌.
  16. ആനപ്പുറത്തു പോകുകയും വേണം;ആളുകൾ കാണാനും പാടില.
  17. ആനപ്പുറത്തിരുന്ന് ആരാന്റെ വേലി പൊളിക്കരുത്‌.
  18. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല.
  19. ആനയുടെ കൈയിൽ വടി കൊടുക്കരുത്‌.
  20. ആനവായിൽ അമ്പഴങ്ങ.
  21. ആനയെപ്പേടിക്കണം;ആനപ്പിണ്ടത്തെയും പേടിക്കണോ?
  22. ആപത്തു വരുമ്പോൾ കൂട്ടത്തോടെ.
  23. ആയത്തിന്‌ മുമ്പ്‌ വ്യയം.
  24. ആയാലൊരാന; പോയാലൊരു വാക്ക്‌.
  25. ആയിരം ആർത്തി ഒരു മൂർത്തി.
  26. ആയിരം കണ്ണൂ പൊട്ടിച്ചേ അരവൈദ്യനാവൂ.
  27. ആയിരം പഴംചൊല്ല് ആയുസ്സിന്‌ കേടല്ല.
  28. ആയിരം മാങ്ങയ്‌ക്ക്‌ അരപ്പൂള്‌ തേങ്ങ
  29. ആയില്യം അയൽ മുടിക്കും.
  30. ആരാനുംകൊടുക്കുമ്പോൾ അരുതെന്ന് പറയരുത്‌.
  31. ആരാന്റെ അമ്മയ്‌ക്കു ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേല്‌.
  32. ആരും മുടക്കില്ലെങ്കിൽ വ്യാഴം മുടക്കും.
  33. ആവശ്യക്കാരന്‌ ഔചിത്യമില്ല.
  34. ആശക്കതിരില്ല.
  35. ആശ്യറ്റാൽ അർത്ഥമായി.
  36. ആശാനു പിഴച്ചാൽ ഏത്തമില്ല.
  37. ആശാനും അടവു പിഴയ്‌ക്കും.
  38. ആശാൻ വീണാൽ അതുമൊരടവ്‌.
  39. ആശാരി അകത്തായാൽ ആധാരം പുറത്ത്‌.
  40. ആസന്നത്തിലെ പുണ്ൺ അങ്ങാടിയിൽ കാട്ടരുത്‌.
  41. ആളുപാതി, ആട പാതി
  42. ആളേറെ ചെല്ലുന്നതിനേക്കാൾ താനേറെ ചെല്ലുക.
  43. ആളു ചെറുതെങ്കിലും കോളു വലുത്‌.
  44. ആളുവില, കല്ലുവില.
  45. ആഴമുള്ള കുഴിക്ക്‌ നീളമുള്ള വടി.
  46. ആഴമറിഞ്ഞേ കാലുവെയ്‌ക്കാവൂ.
  47. ആറുനാട്ടിൽ നൂറു ഭാഷ.
  48. ആറ്റിൽ കളഞ്ഞാലും അളന്നുകളയണം.
  1. ഇടിവെട്ടിയവനെ പാമ്പു കടിക്കുക.
  2. ഇട്ടിയമ്മ ചാടിയാൽ കൊട്ടിലമ്പലംവരെ.
  3. ഇണങ്ങിയാൽ നക്കികൊല്ലും,പിണങ്ങിയാൽ കുത്തികൊല്ലും.
  4. ഇട്ട കൈയ്‌ക്കു കടിക്കുക.
  5. ഇന്നലെ പെയ്‌ത മഴ; ഇന്നു മുളച്ച തകര.
  6. ഇരിക്കുന്ന വീട്ടിൽ തുരക്കരുത്‌.
  7. ഇരയിട്ടു മീൻ പിടിക്കുക.
  8. ഇരുന്നുണ്ണരുത്‌ കിടന്നുരങ്ങരുത്‌.
  9. ഇരിക്കുന്ന കൊമ്പ്‌ മുറിക്കരുത്‌.
  10. ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ.
  11. ഇരുമ്പിന്‌ തുരുമ്പ്‌ കേട്‌.
  12. ഇരുമ്പുലക്ക വിഴുങ്ങിയിട്ടു ചുക്കുവെള്ളം കുടിക്കുക.
  13. ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്ക്കരുത്‌.
  14. ഇരുവഴികണ്ടാൽ പെരുവഴി പോണം.
  15. ഇലയിട്ടു ചവിട്ടരുത്‌.
  16. ഇല്ലത്തില്ലെങ്കിൽ കോലോത്തുമില്ല.
  17. ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്‌തു അമ്മാത്ത്‌ ഒട്ടെത്തിയതുമില്ല.
  18. ഇഷടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം.
  19. ഇളപ്പത്തിലടിച്ചാൽ എളുപ്പത്തിൽ നീട്ടാം.
  20. ഇളനായ്‌ കടിയറിയില്ല.
  21. ഇറയ്‌ക്ക ഇറയ്‌ക്കെ വെള്ളം;കൊടുക്കകൊടുക്കെ വിത്തം.
  22. ഈച്ചയെപുണ്ണു കാട്ടരുത്‌.
  23. ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു.
  24. ഈരെടുക്കാൻ തള്ളപ്പേൻ കൂലി.
  1. ഉടഞ്ഞ ശംഖിൽ ഊതരുത്‌.
  2. ഉണ്ട ചോറിൽ കല്ലിടറുത്‌.
  3. ഉണ്ടവന്‌ പാ കിട്ടാഞ്ഞ്‌;ഉണ്ണാത്തവന്‌ ഇല കിട്ടാഞ്ഞ്‌.
  4. ഉണ്ടു മുഷിഞ്ഞവനോട്‌ ഉരുള വാങ്ങണം;കണ്ടു മുഷിഞ്ഞവനോട്‌ കടം വാങ്ങണം.
  5. ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം.
  6. ഉണ്ണുന്ന ചോറിൽ മണ്ണിടുക.
  7. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക.
  8. ഉന്തിക്കയറ്റിയാൽ ഊരിപ്പോരും.
  9. ഉപ്പിനോറ്റൊക്കുമോ ഉപ്പിലിട്ടത്‌.
  10. ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും.
  11. ഉയർന്ന മരത്തിലേ കാറ്റടിക്കൂ.
  12. ഉരത്തപാമ്പിനു പരുത്ത വടി.
  13. ഉരുട്ടും പിരട്ടും ഒടുക്കം ചിരട്ട.
  14. ഉയർത്തിൽ നിൽക്കുന്നത്‌ ഊക്കിൽ വീഴും.
  15. ഉള്ള കഞ്ഞിയിൽ പാറ്റയിടുക.\
  16. ഉള്ള മോരും ചുക്കിട്ടു കാച്ചി.
  17. ഉള്ളം കൈയിൽനിന്നും രോമം പറിക്കുക.
  18. ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല.
  19. ഉറങ്ങാൻ കള്ള്‌ വേറേ കുടിക്കണം.
  20. ഉറുമ്പരിച്ചാലും അമ്മി തേയും.
  21. ഊട്ടുള്ളവനേ ഓല വായിക്കൂ.
  22. ഊന്ന് ഒരിക്കലും കുലയ്‌ക്കില്ല.
  23. ഊമരിൽ കൊഞ്ഞൻ സർവജ്ഞ്‌ൻ.
  1. എണ്ണിച്ചുട്ട അപ്പം പോലെ.
  2. എത്താത്ത മുന്തീരി കയ്‌ക്കും പുളിക്കും.
  3. എന്നും പകിട പന്ത്രണ്ടാവില്ല.
  4. എമ്പ്രാന്റെ അത്താഴം വാരിയന്റെ വിളക്കത്ത്‌.
  5. എലി നിരങ്ങിയാൽ ഉത്തരം താഴില്ല.
  6. എലിയെ തോല്‌പിച്ച്‌ ഇല്ലം ചുടുക.
  7. എല്ലു മുറിയെ പണി ചെയ്‌താൽ പല്ലു മുറിയെ തിന്നാം.
  8. എല്ലാം അറിഞ്ഞവനില്ല;ഒന്നും അറിയാത്തവനുമില്ല.
  9. എലിക്കു പ്രാണവായു,പൂച്ചയ്‌ക്കു വീണവായന.
  10. എളിയേടത്ത്‌ വാതം കോച്ചും.
  11. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും.
  12. ഏട്ടിലപ്പടി,പയറ്റിലിപ്പടി.
  13. ഏട്ടിലെ പശു പുല്ലു തിന്നുകയില്ല.
  14. ഏറിപ്പോയാൽ നാറിപ്പോകും.
  15. ഏറ്റ്മുണ്ടെങ്കിലിറക്കമുണ്ട്‌.
  16. ഏറെ വളച്ചാൽ വില്ലൊടിയും.
  17. ഏറ്റിവിട്ടിട്ട്‌ ഏണി വലിക്ക.
  1. ഒത്തുപിടിച്ചാൽ മലയും പോരും.
  2. ഒന്നിൽപ്പിഴച്ചാൽ മൂന്ന്.
  3. ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു.
  4. ഒന്നേ ഉള്ളെങ്കിൽ ഉലക്കകൊണ്ടടിക്കണം.
  5. ഒരരിശത്തിനു കിണറ്റിച്ചാടിയാൽ ഏഴരിശത്തിന്‌ കേറാൻ വയ്യ.
  6. ഒരു കമ്പേ പിടിച്ചാൽ പുളിംകമ്പേ പിടിക്കണം.
  7. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.
  8. ഒരു വെടിക്കു രണ്ടു പക്ഷി.
  9. ഒരു വേനൽക്ക്‌ ഒരു മഴ.
  10. ഒലിപ്പുകല്ലിന്‌ പൂപ്പലില്ല.
  11. ഒഴുക്കുവെള്ളത്തിലഴുക്കില്ല.
  12. ഓടാൻ വയ്യാത്തവൻ ചാടാൻ പോകരുത്‌.
  13. ഓണം വരാനൊരു മൂലം വരണം.
  14. ഓടക്കുഴൽകൊണ്ട്‌ തീയൂതരുത്‌.
  15. ഓണത്തിനിടയ്‌ക്കു പൂട്ടുകച്ചവടം.
  16. ഓമ്പുമ്പിള്ള തേമ്പിത്തേമ്പി.
  17. ഓലപ്പുരയുള്ളവന്‌ തീഭയമുണ്ടാവും.
  1. കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണം.
  2. കർക്കടകം കഴിഞ്ഞാൽ ദുർഘടം തീർന്നു.
  3. കടന്നൽകൂട്ടിൽ കല്ലെറിയരുത്‌.
  4. കടിക്കും പട്ടി കുരയ്‌ക്കില്ല.
  5. കടിച്ചത്‌ കരിമ്പ്‌ പിടിച്ചതിരുമ്പ്‌.
  6. കട്ടിൽ കണ്ടു പനിക്കുക.
  7. കടലിൽ ചെന്നാലും നായ്‌ നക്കിയേ കുടിക്കൂ.
  8. കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും.
  9. കണക്കു നോക്കുമ്പോൾ കരച്ചിലും പിഴച്ചിലും.
  10. കണ്ണുള്ളപ്പ്പ്പോഴേ കണ്ണിന്റെ കാഴ്‌ച അറിയൂ.
  11. കണ്ണടച്ച്‌ ഇരുട്ടാക്കുക.
  12. കണ്ണീൽ കൊള്ളാനിരുന്നത്‌ പുരികത്തു കൊള്ളുക.
  13. കണ്ടുമടുത്തവനോടു കടം വാങ്ങണം.
  14. കരയുന്ന കുഞ്ഞിനേ പാലുള്ളു.
  15. കയ്യാലപ്പുറത്തേ തേങ്ങ.
  16. കമ്പിളിക്കു കറയില്ല.
  17. കരിമ്പിന്‌ കമ്പു കേട്‌.
  18. കരുതി നടന്നാൽ കരയണ്ട.
  19. കല്ലാടും മുറ്റത്ത്‌ നെല്ലാടുകില്ല.
  20. കല്‌പന കല്ലേൽ പിളർക്കും.
  21. കളവിന്‌ കാലില്ല.
  22. കള്ളാത്ത്ത്തീപ്പ്പ്പശുവിന്‌ ഒരുമുട്ടി;തള്ളത്തിപ്പെണ്ണിന്‌ ഒരു കുട്ടി.
  23. കള്ളനേ കള്ളമറിയൂ.
  24. കള്ളന്റെ കൈയിൽ താക്കോലേല്‌പിക്കുക.
  25. കഴുകം മൂത്ത്‌ ഊരാണ്മ.
  26. കഴിഞ്ഞ കാര്യത്തിൽ നുഴഞ്ഞുനോക്കരുത്‌.
  27. കറിക്കു ചേരാത്ത കഷണം നുരുക്കരുത്‌.
  28. കറിയുടെ സ്വാദ്‌ തവി അറിയില്ല.
  29. കറുത്ത കോഴിക്കു വെളുത്ത മുട്ട.
  30. കറുപ്പുണ്ടെങ്കിലേ പെറുപ്പറിയൂ.
  31. കാക്ക കുളിച്ചാൽ കൊക്കാകുമോ?
  32. കാക്കക്കൂട്ടിൽ കല്ലെറിയരുത്‌.
  33. കാക്കയ്‌ക്കും തൻപിള്ള പൊൻപിള്ള.
  34. കാക്കയും വന്നു പനമ്പഴവും വീണു.
  35. കാഞ്ഞവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.
  36. കാടാണ്‌ വീടെങ്കിൽ ആശാരി വേണ്ട.
  37. കാടിയായാലും മൂടിക്കുടിക്കണം.
  38. കാട്ടാനയെ മെരുക്കാൻ താപ്പാന.
  39. കാട്ടുക്കോഴിക്കെന്തു സംക്രാന്തി?
  40. കാട്ടിലെ മരം,തേവരുടെ ആന,വലിയെട വലി.
  41. കാണം വിറ്റും ഓണം ഉണ്ണണം.
  42. കാർത്തിക കഴിഞ്ഞാൽ കുട വേണ്ട.
  43. കാരമൂട്ടിൽ ചീര കിളിർക്കില്ല.
  44. കാര്യത്തിനു കഴുതക്കാലും പിടിക്കണം.
  45. കാര്യം പറയുമ്പോൾ കാലുഷ്യം കാട്ടരുത്‌.
  46. കാലത്തെ തോണി കടവത്തെത്തും.
  47. കാലനുമുണ്ട്‌ കാലക്കേട്‌.
  48. കാലത്തിനൊത്തു കോലം.
  49. കാലം പോലൊരു ഗുരുവില്ല.
  50. കാലം കാണുന്നോൻ കർമ്മം നേടും.
  51. കാലം കെട്ടാൽ കോലം കെടും.
  52. കാശഴിച്ചേ കറി നന്നാവൂ.
  53. കാളയ്‌ക്കു കാമവേദന, പശുവിന്‌ പ്രാണവേദന.
  54. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെട്ക്കുക.
  55. കാറ്റു നന്നെങ്കിൽ കല്ലും പറക്കും.
  56. കാറ്റുള്ളപ്പോൾ തൂറ്റണം.
  57. കിട്ടാത്ത അച്ചിക്കു കുറ്റം പലത്‌.
  58. കിടച്ചത്‌ കല്യാണം.
  59. കിണറ്റിൽ മുങ്ങി കുളത്തിൽ പൊങ്ങുക.
  60. കുഞ്ഞാങ്ങള ചത്തിട്ടാണെങ്കിലും നാത്തൂന്റെ താലി അഴിക്കണം.
  61. കുടത്തിൽ വച്ച വിളക്കുപോലെ.
  62. കുടിമൂലം കുലം കെടും.
  63. കുടം കമഴ്‌ത്തി വെള്ളം മൊഴിക്കരുത്‌.
  64. കുട്ടിനര കുടി കെടുത്തും.
  65. കുടലെടുത്തു കാണിച്ചാലും വാഴനാരാന്ന് പറയുക.
  66. കുത്താൻ വരുന്ന പോത്തിനോട്‌ വേദമോദരുത്‌.
  67. കുന്തം കൊടുത്തു കുത്തു വാങ്ങരുത്‌.
  68. കുന്തം പോയാൽ കുടത്തിലും തപ്പണം.
  69. കുന്നുണ്ടെങ്കിൽ കുഴിയുണ്ട്‌.
  70. കുരയ്‌ക്കുന്ന നായയ്‌ക്ക്‌ ഒരു പൂളു തേങ്ങ.
  71. കുരയ്‌ക്കും പട്ടി കടിക്കത്തില്ല.
  72. കുരങ്ങൻ ചത്ത കുറവനെ പോലെ.
  73. കുരങ്ങിനെ ഏണി ചാരുക.
  74. കുരലെടുത്തു കാണിച്ചാലും വാഴനാര്‌.
  75. കുറുന്തോട്ടിക്ക്‌ വാതം വരുക.
  76. കുറകുടം കൂത്താടും നിറകുടം കൂത്താടില്ല.
  77. കുരുടന്റെ നാട്ടിൽ കോങ്കണ്ണൻ രാജാവ്‌.
  78. കുശുമ്പിന്ന് കൂമ്പില്ല.
  79. കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതാകും.
  80. കുഴിയാനയ്‌ക്കു കൂട്ടുനിൽക്കാതെ താപ്പാനയ്‌ക്ക്‌ താങ്ങുനില്‌ക്കുക.
  81. കുഴിയാന മദിച്ചാൽ കുലയാനയാവില്ല.
  82. കുഴിയിലേക്കു കാലു നീട്ടുക.
  83. കുറിയവനു നെടിയ ബുദ്ധി.
  84. കുറുക്കൻ കരഞ്ഞാൽ നേരം പുലരില്ല.
  85. കുറുപ്പിനും കുത്തു പിഴയ്‌ക്കും.
  86. കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കും കഴിയും.
  87. കൂട്ടിലിട്ട കിളിയെപ്പോലെ.
  88. കൂട്ടുകാരുണ്ടേങ്കില്ല് കോട്ടയും പിടിക്കാം.
  89. കൂത്താട്ടം കണ്ട കണ്ണിൽ കുരങ്ങാട്ടം കാണുമ്പോലെ.
  90. കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ?
  91. കൂനിന്റെ പുറത്തൊരു വടി.
  92. കെട്ടാത്ത പെണ്ണിന്‌ കുറ്റമില്ല.
  93. കെട്ടിയിട്ട പട്ടിക്കെ കുപ്പയെല്ലാം ചോറ്‌.
  94. കേമത്തിന്‌ കേടില്ല.
  95. കേളിക്കു പൊന്നോല, കാഴ്‌ചയ്‌ക്കു തെങ്ങോല.
  96. കേഴ്വിക്കു ചാണ്ടിമാപ്പിള,ഉള്ളീം ജീരകോം കച്ചോടം.
  97. കൈക്കെത്തി,വായ്‌ക്കെത്തിയില്ല.
  98. കൈച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ.
  99. കൈപ്പുണ്ണിനു കണ്ണാടി വേണ്ട.
  100. കൈ മെയ്‌ മറന്ന് കളിക്കരുത്‌.
  101. കൈയിലിരുന്നതും പോയി;ഒറ്റാലിൽ കിടന്നതും പോയി.
  102. കൈയൂക്കുള്ളവൻ കാര്യക്കാരൻ.
  103. കൊതിച്ചതൊന്ന്,വിധിച്ചത്‌ മറ്റൊന്ന്.
  104. കൊന്നാൽ പാപം,തിന്നാൽ തീരും.
  105. കൊല്ലക്കുടിയിൽ തൂശി വില്‌ക്കുക.
  106. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി.
  107. കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട.
  108. കോപത്തിന്‌ കണ്ണീല്ല.
  109. കോപിക്കു കോയ്‌മയാകാ.
  110. കോലമിറക്കിയ കൊമ്പനെപ്പോലെ.
  111. കോഴിക്കു മുല വരുന്നപോലെ.
  112. ക്ഷേത്രപാലന്‌ പാത്രത്തോടെ.
  1. ഗണപതിക്കു വച്ചത്‌ കാക്ക കൊണ്ടുപോയ്‌.
  2. ഗതികെട്ടാൽ പുലി പുല്ലും തിന്നും.
  3. ഗുരുക്കൾ വീണാൽ ഗംഭീരവിദ്യ.
  4. ഗുരുവായൂരപ്പനെ സേവിക്കയും വേണം;കുറുന്തോട്ടി പറിക്കയും വേണം.
  5. ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തലപൊക്കും.
  1. ചക്കയ്‌ക്ക്‌ ചുക്ക്‌, മാങ്ങയ്‌ക്കു തേങ്ങ.
  2. ചക്കരയ്‌ക്ക്‌ അകവും പുറവും ഇല്ല.
  3. ചക്കെന്നു പറയുമ്പോൾ ചുക്കെന്ന് കേക്കരുത്‌.
  4. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.
  5. ചട്ടിയും കലവുമായാൽ തട്ടീന്നും മുട്ടീന്നും വരും.
  6. ചത്തകുഞ്ഞിന്റെ ജാതകം നോക്കുക.
  7. ചത്ത മുതല വാലാട്ടും.
  8. ചത്തശവത്തിൽ കുത്തരുത്‌.
  9. ചാത്താലും കണ്ണടയില്ല.
  10. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം.
  11. ചന്തിയില്ലാത്തവൻ ഉന്തിനടക്കും.
  12. ചരതമില്ലാത്തവൻ പരതി നടക്കും.
  13. ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.
  14. ചാഞ്ഞ മരത്തിൽ പാഞ്ഞു കേറാം.
  15. ചാവുകയുമില്ല കട്ടിലൊഴിയുകയുമില്ല.
  16. ചിന്തയില്ലാത്തവന്‌ ശീതമില്ല.
  17. ചിരട്ടയിലെ വെള്ളം ഉറുമ്പിന്‌ സമുദ്രം.
  18. ചിലമ്പിട്ട പാണൻ നിലത്തു നിൽക്കില്ല.
  19. ചീങ്കണ്ണനു കോങ്കണ്ണി.
  20. ചുക്കു ചേരാത്ത ക്ഷായമില്ല.
  21. ചുണ്ടയ്‌ക്കു കാപ്പണം,ചുമടു കൂലി മുക്കാപ്പണം.
  22. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ.
  23. ചുറ്റവും മിറ്റവുംകുറയ്‌ക്കണം.
  24. ചെട്ടിമിടുക്കുണ്ടെങ്കിൽ ചരക്കുമിടുക്കുവേണ്ടാ.
  25. ചെരിപ്പിന്റെ പിന്നിലും എരപ്പന്റെ മുന്നിലും നടക്കരുത്‌.
  26. ചെല്ലം പെരുത്താൽ ചിതലരിക്കും.
  27. ചെവിയിലിരുന്ന് തല തിന്നുക.
  28. ചേതം വന്നാലും ചിതം വിടരുത്‌.
  29. ചേര കടിച്ചാലും ചെട്ടി കുത്തിയാലും മരിക്കില്ല.
  30. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം.
  31. ചൊട്ടയിലെ ശീലം ചൊടലവരെ.
  32. ചൊല്ലാതെ വന്നാൽ ചിരിക്കാതെ പോകാം.
  33. ചൊല്ലിക്കൊട്‌, നുള്ളിക്കൊട്‌, തല്ലിക്കൊട്‌, തള്ളിക്കള.
  34. ചോരയും ചോറും മറക്കരുത്‌.
  35. ചോറങ്ങും കൂറിങ്ങും.
  1. ജാത്യാലുള്ളത്‌ തൂത്താൽ മാറുമോ?
  1. ഞാറുറച്ചാൽ ചോറുറച്ചു.
  2. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.
  1. തക്കവരോടു തക്കവണ്ണം പറയരുത്‌.
  2. തങ്കസൂചി തറച്ചാലും വേദനിക്കും.
  3. തങ്കച്ചെരുപ്പായാലും തലയിലേറ്റരുത്‌.
  4. തട്ടിപ്പറിച്ചത്‌ പൊട്ടിത്തെറിക്കും.
  5. തൻപിള്ള പൊൻപിള്ള.
  6. തനിക്കുതാനും പുരയ്‌ക്കു തൂണും.
  7. തനിക്കുണ്ടെങ്കിലേ തനിക്കുതകൂ.
  8. തന്നമ്പലം നന്നെങ്കിൽ പൊന്നമ്പലമാടേണ്ട.
  9. തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം.
  10. തന്നത്താനറിയാഞ്ഞാൽ പിന്നെത്താനറിയും.
  11. തരമറിഞ്ഞ്‌ ചങ്ങാത്തം കാട്ടണം.
  12. തരമെന്നുവച്ച്‌ വെളുക്കുവോളം കക്കരുത്‌.
  13. തലയിരിക്കെ വാലാടുക.
  14. തലമറന്ന് എണ്ണ തേയ്‌ക്കരുത്‌.
  15. തലയണ മാറിയാൽ തലക്കേടു മാറുമോ?
  16. തലേലെഴുത്ത്‌ തടവിയാൽ മാറില്ല.
  17. തലയറ്റ തെങ്ങിന്‌ കുരലുണ്ടോ?.
  18. തല്ലുകൊള്ളാൻ ചെണ്ട,പണം നേടാൻ മാരാർ.
  19. തല്ലുന്ന രാജാവിനു കൊല്ലുന്ന മന്ത്രി.
  20. തളപ്പിടേണ്ടാ കാലിൽ ചെരിപ്പിടുന്നപോലെ.
  21. തളിയിലധികാരം തളിയാതിരിക്ക്‌.
  22. തള്ള ചവിട്ടിയാൽ പിള്ളയ്‌ക്ക്‌ കേടില്ല.
  23. തള്ളയെപ്പോലെ പിള്ള നൂലുപോലെ ചേല.
  24. താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുമുള്ളു.
  25. താടിയുള്ള അപ്പൂപ്പനേ പേടിയുള്ളൂ.
  26. താണ നിലത്തേ നീരോടൂ;അവിടെ ദൈവം തുണയുള്ളു.
  27. താൻ ചത്തു മീൻ പിടിച്ചാൽ കൂട്ടാനാര്‌?
  28. താൻ പാതി ദൈവം പാതി.
  29. താൻ പിടിച്ച മുയലിന്‌ മൂന്നു കൊമ്പ്‌.
  30. താൻ പെറ്റ മക്കളും തന്നോളമായാൽ താനെന്ന് വിളിക്കണം.
  31. താനുണ്ണാത്തേവർ വരം കൊടുക്കുമോ?
  32. താനൊട്ടു കിടക്കയുമില്ല;പായൊട്ടു കൊടുക്കയുമില്ല.
  33. താരമറിയാതെ പൂരം കൊള്ളാമോ?
  34. തിന്ന ചോറിനു നന്ദി വേണം.
  35. തിരുവാതിര തീക്കട്ടപോളെ.
  36. തിരുവായ്‌ക്കെതിർവായില്ല.
  37. തീക്കട്ടയിൽ ഉറുമ്പരിക്കുക.
  38. തീക്കൊള്ളികൊണ്ട്‌ തല ചൊറിയരുത്‌.
  39. തീയില്ലാതെ പുകയില്ല.
  40. തീയിൽ മുളച്ചത്‌ വെയിലത്തു വാടുമോ?
  41. തെങ്ങിനും കമുകിനും തളപ്പൊന്നല്ല.
  42. തെറിക്കുത്തരം മുറിപ്പത്തൽ.
  43. തേടിയ വള്ളി കാലിൽ ചുറ്റി.
  44. തേറിയോനെ മാറോല; മാറിയോനേ തേറൊല്ല.
  45. തൊമ്മനു പോയാൽ തൊപ്പിപ്പാള.
  46. തോണീ മറിഞ്ഞാൽ പുറം നല്ലൂ.
  47. തോളിലിരുന്നു ചെവി തിന്നുക.
  48. തോറ്റപുറത്ത്‌ പടയില്ല.
  1. ദന്തം പോയാലന്തം പോയി.
  2. ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കുക.
  3. ദുരമൂത്തവനുണ്ടോ ദാനം ചെയ്യുന്നു.
  1. നഞ്ചെന്തിനാ നാനാഴി?
  2. നടന്നുകെട്ട വൈദ്യനും ഇരുന്നകെട്ട വേശ്യയുമില്ല.
  3. നനച്ചിറങ്ങിയാൽ കുളിച്ചു കേറണം.
  4. നനഞ്ഞേടത്ത്‌ കുഴിക്കരുത്‌.
  5. നയിച്ചവനേ നഷ്ടമറിയൂ.
  6. നരകത്തിൽ കരുണയില്ല, നാകത്തിൽ മരണമില്ല.
  7. നവര നട്ടാൽ തുവര കായ്‌ക്കുമോ?
  8. നാക്കു പിഴച്ചാൽ പല്ലിനു ദോഷം.
  9. നാക്കു നന്നെങ്കിൽ നാടു ഭരിക്കാം.
  10. നാടു മറന്നാലും മൂടു മറക്കാരുത്‌.
  11. നാടോടുമ്പോൾ നടുവേ ഓടണം.
  12. നായ്‌ നടന്നാൽ കാര്യമില്ല;നായ്‌ക്കിരിപ്പാൻ നേറവുമില്ല.
  13. നായർക്കു കൃഷിയുണ്ട്‌; അച്ചിക്കു കടവുമുണ്ട്‌.
  14. നായ്‌ക്കോലം കെട്ടിയാൽ കുരയ്‌കണം.
  15. നാരി നടിച്ചേടവും നാരകം നട്ടേടവും മുടിയും.
  16. നാലാമത്തെ പെണ്ൺ നടക്കല്ലു പൊളിക്കും.
  17. നാലു പറഞ്ഞാൽ നാടും വഴങ്ങണം.
  18. നാലു തല ചേരും;നാലു മുല ചേരില്ല.
  19. നാവിന്മേൽ ഗുളികനുള്ളോനെ നാട്ടിലിരുത്തരുത്‌.
  20. നാറ്റാൻ കിട്ടിയത്‌ നക്കരുത്‌.
  21. നിത്യത്തൊഴിഭ്യാസം.
  22. നിന്നുതിന്നാൽ കുന്നും കുഴിയും.
  23. നിലയ്‌ക്കു നിന്നാൽ മലയ്‌ക്കു സമം.
  24. നിഴലു നോക്കി വെടിവയ്‌ക്കരുത്‌.
  25. നിറകുടം തുളുമ്പില്ല.
  26. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.
  27. നെടിയവന്റെ തലയിൽ വടി.
  28. നെടുമ്പന പോകുമ്പോൾ കുറുമ്പന.
  29. നെയ്യേറിയെന്നുവച്ചു നെയ്യപ്പം ചീത്തയാവില്ല.
  30. നെല്ലിട തെറ്റിയാൽ വില്ലിട.
  31. നേരില്ലാത്തിടത്ത്‌ നിലയില്ല.
  32. നേരേ വാ, നേരേ പോ.
  33. നൊന്തം കണ്ണിൽ കുന്തം കയറുക.
  34. നോക്കാത്ത രാജാവിനെ ആരും തൊഴാറില്ല.
  1. പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും.
  2. പട കണ്ട കുതിര പന്തിയിൽ അടങ്ങുകയില്ല.
  3. പടുമുളയ്‌ക്കു വളം വേണ്ട.
  4. പട്ടി കുരച്ചാൽ പടി തുറക്കുമോ?
  5. പട്ടും വളയും പണിക്കർക്ക്‌, വെട്ടും കുത്തും പരിചയ്‌ക്കും.
  6. പഠിക്കും മുമ്പേ പണിക്കരാകരുത്‌.
  7. പണമുള്ള അച്ഛന്‌ നിറമുള്ള പെണ്ൺ.
  8. പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
  9. പണ്ടുണ്ടതും പാളേൽ തൂറിയതും.
  10. പതമുള്ളേടത്ത്‌ പാതാളം.
  11. പതിനെട്ടു വാദ്യവും ചെണ്ടയ്‌ക്കു താഴെ.
  12. പതുക്കെ പറഞ്ഞാലും പന്തളത്തു കേൾക്കാം.
  13. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല.
  14. പത്തായം പെറും,ചക്കി കുത്തും,അമ്മ വെക്കും, ഞാനുണ്ണും.
  15. പന്തിക്കു മുമ്പും പടയ്‌ക്കു പിമ്പും.
  16. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ.
  17. പയ്യെത്തിന്നാൽ പനയും തിന്നാം.
  18. പലതുള്ളി പെരുവെള്ളം.
  19. പല നാൾ കട്ടാൽ ഒരു നാൾ അകപ്പെടും.
  20. പല മരം കണ്ട തച്ചൻ ഒരു മരവും മുറിക്കില്ല.
  21. പലരുടെ ഇടയിൽ പാമ്പു ചാവില്ല.
  22. പരുവു കരിഞ്ഞാലും പാടു കാണും.
  23. പശുവും ചത്തു മോരിലെ പുളിയും പോയി.
  24. പഴഞ്ചൊല്ലിൽ പതിരില്ല.
  25. പഴമുറത്തിനു മണ്ണും ചാണകവും.
  26. പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും.
  27. പഴുക്കാൻ മൂത്താൽ പറിക്കണം.
  28. പഴം പഴുത്താൽ പുഴു.
  29. പറനിറയെ പതിരാണെങ്കിലും പാറ്റി നോക്കിയാൽ മണി കാണും.
  30. പാണി പിഴച്ചാൽ കാണിക്കു ദോഷം.
  31. പാപി ചെല്ലുന്നിടം പാതാളം.
  32. പാമ്പു ചെറുതെങ്കിലും പേടിക്കണം.
  33. പിള്ളമനസ്സിൽ കള്ളമില്ല.
  34. പിച്ചയ്‌ക്കു വന്നവൻ അച്ചിക്ക്‌ നായർ.
  35. പുത്തനച്ചി പുരപ്പുറം തൂക്കും.
  36. പൂച്ചയ്‌ക്കാരു മണികെട്ടും?
  37. പെൺകാര്യം വൻ കാര്യം.
  38. പെൺചൊല്ലു കേൾക്കുന്നവന്‌ പെരുവഴി.
  39. പെണ്ണിനെയും മണ്ണീനെയും ദണ്ഡിച്ചാൽ ഗുണമുണ്ട്‌.
  40. പെണ്ണുകെട്ടിയാൽ കാലുകെട്ടി.
  41. പെണ്ണു കെട്ടി,കണ്ണുകെട്ടി.
  42. പെണ്ണിലും മണ്ണിലും ചീമ്പയില്ല.
  43. പെൺബുദ്ധി പിൻബുദ്ധി.
  44. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്‌മനും തടുക്ക.
  45. പരുമ്പടപ്പിറ്റേന്ന് പടയില്ല.
  46. പെറ്റവൾക്കറിയാം പിള്ളവരത്തം.
  47. പൊട്ടൻ പറഞ്ഞത്‌ പട്ടേരിയും വിധിക്കും.
  48. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും.
  49. പൊന്നുകുടത്തിനു പൊട്ടു വേണ്ട.
  50. പൊന്നുരുക്കുന്നിടത്ത്‌ പൂച്ചയ്‌ക്കെന്തു കാര്യം.
  51. പൊരിയുന്ന ചട്ടിയിൽനിന്ന് എരിയുന്ന തീയിലേക്ക്‌.
  52. പൊരുത്തത്തിൽപ്പെരുത്‌ മനപൊരുത്തം.
  53. പോക്കറ്റാൽ പുലി പുല്ലും തിന്നും.
  54. പോയ ബുദ്ധി ആനവലിച്ചാൽ വരുമോ?
  55. പോഴനായാലും പൊണ്ണനാകണം.
  1. ബഹുജനം പല വിധം.
  1. ഭജനം മൂത്ത്‌ ഊരാണ്മ.
  2. ഭദ്രകാളിയെ പിശാചു പിടിക്കുക.
  3. ഭാഗ്യമുള്ളവന്‌ തേടിവയ്‌ക്കേണ്ട.
  1. മക്കളെ കണ്ടും മാമ്പൂ കണ്ടും ഭ്രമിക്കരുത്‌.
  2. മച്ചിക്കറിയുമോ പ്രസവവേദന.
  3. മഞ്ഞപ്പിത്തം പിടിച്ചവനു കാണുന്നതെല്ലാം മഞ്ഞ.
  4. മഞ്ഞു പെയ്താൽ മല കുതിരുമോ?
  5. മടിയൻ മല ചുമക്കും.
  6. മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ പേടിക്കേണ്ടൂ.
  7. മണ്ടയിലെഴുതിയത്‌ മാന്തിയാൽ പോവില്ല.
  8. മണ്ണും പെണ്ണൂം കണ്ടേ കൊള്ളാവൂ.
  9. മണ്ണച്ചിക്ക്‌ മരനായര്‌.
  10. മണ്ണുണ്ടെങ്കിൽ പെണ്ണുണ്ട്‌.
  11. മദ്യം അകത്തായാൽ വിദ്യ പുറത്ത്‌.
  12. മനസ്സുണ്ടെങ്കിൽ വഴിയുണ്ട്‌.
  13. മനോരാജ്യത്തിലർദ്ധരാജ്യം വേണ്ട.
  14. മരത്തിനു വേരുബലം,മനുഷ്യന്‌ ബന്ധുബലം.
  15. മരണത്തിന്‌ ചിക്തയില്ല.
  16. മരംകൊണ്ടു കാടു കാണാൻ വയ്യ.
  17. മലർന്നു കിടന്നു തുപ്പിയാൽ മാറത്തു വീഴും.
  18. മലപോലെ വന്നത്‌ മഞ്ഞുപോലെ പോയി.
  19. മഴ നിന്നാലും മരം വീഴും.
  20. മറന്നു തുള്ളിയാൽ മറിഞ്ഞു വീഴും.
  21. മാടോടിയ തൊടിയും നാടോടിയ പെണ്ണുമാകാ.
  22. മാനം വീഴുമെന്നു കരുതി മുട്ടു കൊടുക്കാറുണ്ടോ?
  23. മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത്‌.
  24. മാനം വേണമെങ്കിൽ മൌനം വേണം.
  25. മിണ്ടാപ്പൂച്ച കലമുടയ്‌ക്കും.
  26. മിന്നുന്നതെല്ലാം പൊന്നല്ല.
  27. മീൻ കണ്ടാൽ വേണ്ടാത്ത പൂച്ചയുണ്ടോ?
  28. മുടിക്കാതിരുന്നാൽ മുട്ടാതിരിക്കാം.
  29. മുട്ടുണ്ടെങ്കിൽ ഇഷ്ടം കുറയും.
  30. മുന്നോട്ടു വച്ച കാൽ പിന്നോട്ടു വയ്‌കരുത്‌.
  31. മുളയിലറിയാം വിളവ്‌.
  32. മുള്ളെടുക്കുന്നത്‌ മുള്ളുകൊണ്ടുതന്നെ.
  33. മുറിവൈദ്യൻ ആളെകൊല്ലും.
  34. മുറ്റത്തെ മുല്ലയ്‌ക്കു മണമില്ല.
  35. മൂക്കിനേക്കാൾ വലിയ മൂക്കുകുത്തി.
  36. മൂക്കില്ലാത്തരാജ്യത്ത്‌ മുറിമൂക്കൻ രാജാവ്‌.
  37. മൂക്കു മുറിച്ചു ശകുനം മുടക്കുക.
  38. മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും.