പൗർണ്ണമിക്കാവ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പൗർണ്ണമികാവ് ദേവിക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ - ചാവടിനടയിൽ സ്ഥിത്ഥി ചെയ്യുന്ന ചരിത്രമുറങ്ങുന്ന പൗർണ്ണമികാവിന് പ്രതാപമാർന്നൊരു ഭൂതകാലമുണ്ട്

കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം.

വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർകോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള ഭൂമി ആഴ് രാജാക്കൻ മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു പുകൾപെറ്റ ആയ് രാജാക്കൻമാർ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു.

കരുനന്തടുക്കൻ അദ്ദേഹത്തിൻ്റെ മകൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗൽഭരായ രാജാക്കൻമാർ

ഒരു വശം വന നിബിഡവും മറുവശം ജലാശയങ്ങൾ കൊണ്ട് സമ്പൂർണ്ണവുമായിരുന്നു ആയ് രാജ്യം.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭരണ കേന്ദ്രം മാറ്റുമാൻ ആയ് രാജാക്കൻമാർ നൈപുണ്യരായിരുന്നു.

ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്.


  • ആയ് രാജാക്കൻമാർ അഥവാ സത്യപുത്രർ എവിടെ നിന്ന് വന്നു*.

ആയ് രാജവംശത്തിൻ്റെ ഉദ്ഭവത്തെ കുറിച്ച് തെറ്റായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്

ആയ് രാജാക്കൻമാരുടെ വേരുകൾ തേടി പോകുമ്പോൾ ചരിത്രത്തിൻ്റെ പിൻ ബലത്തിൽ നമ്മുക്ക് എത്തിച്ചേരാൻ സാധിക്കുക. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദ്വാരകയിലേക്കും യാദവ കുലത്തിലേക്കുമാണ് മഹാവിഷ്ണുവിൻ്റെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ പിൻമുറക്കാരാണ് യഥാർത്ഥത്തിൽ ആയ് രാജവംശം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ്റെ " പാലിയം ചെമ്പേടുകൾ" പോലുള്ള ചരിത്ര രേഖകളിൽ ആയ് രാജാക്കൻമാർ യാദവരായിരുന്നു എന്ന് തെളിയുക്കുന്ന നിരവധി രേഖകൾ ലഭ്യമായിട്ടുണ്ട്

ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ദ്വാരകയെ സമുദ്രം വിഴുങ്ങു'കയും. യാദവർ തമ്മിൽ തല്ലി നശിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി പലരും ദ്വാരകയിൽ നിന്ന് പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു. കന്നുകാലി വളർത്തൽ - കൃഷി- ക്ഷേത്രങ്ങളും -രാജ ഭവനങ്ങളും നിർമ്മിക്കൽ - സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും - വ്യാപാരങ്ങളും എന്നിവയായിരുന്നു യാദവരുടെ പ്രധാന തൊഴിൽ മാർഗ്ഗങ്ങൾ

ഇതിൽ സമുദ്രുമായി ബന്ധപ്പെട്ട് വ്യാപാരവും വ്യവസായവും ചെയ്ത് വന്നിരുന്ന യാദവരിൽ ഒരു വിഭാഗം സമുദ്രഭാഗങ്ങളിലൂടെ കാലങ്ങളോളം സഞ്ചരിക്കുകയും വിഴിഞ്ഞത്ത് എത്തി ചേരുകയും ചെയ്തു. സമുദ്രവുമായി ബന്ധപ്പെട്ടുള്ള തീരദേശ വ്യാപാര വ്യവസായങ്ങളിലും _ വിദ്യാഭ്യാസ മേഘലകളിലും രാജ്യ ശക്തികളായി വളർന്ന ഇവരാണ് സമുദ്രത്തിൻ്റെ മറ്റൊരു പര്യായമായ ആഴി എന്ന പദത്തിൽ നിന്ന് ഉദ്ഭവിച്ച ആയ് രാജവംശം

ദ്വാരകയിൽ നിന്ന് ഗോകർണ്ണം - മംഗലാപുരം വഴി മലബാറിൽ എത്തി ചേർന്ന യാദവരിലെ മറ്റൊരു വിഭാഗമാണ് പിൽക്കാലത്ത് കോലത്തിരി രാജവംശം എന്ന പേരിൽ പ്രസിദ്ധരായത്

തീരദേശ വ്യവസായങ്ങളുമായി വിഴിഞ്ഞത്ത് എത്തിയ അയ് രാജവംശം പ്രധാന രാഷ്ട്ര ശക്തിയായി മാറി - വിഴിഞ്ഞവും - കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കൻമാർ

വിദ്യാഭ്യാസ മേഘലയിലും സമഗ്ര സംഭാവനകൾ ആയ് രാജവംശം നൽകിയിരുന്നു

ആയ് രാജാക്കൻമാരുടെ സാമ്പത്തികവും - വ്യാവസായികവും - വിദ്യാഭ്യാസ പരവുമായ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം രാജ വംശത്തിൻ്റെ രക്ഷകയും- യുദ്ധദേവതയുമായി കണ്ട് രാജാക്കൻമാർ ആരാധിച്ച് പോന്നിരുന്ന അവരുടെ ഉപാസന മൂർത്തിയും, കുലദേവതയുമായ " പടകാളിയമ്മൻ " എന്ന ദേവിയായിരുന്നു. ആയ് രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന വഴിഞ്ഞത്ത് സപ്തമാതാക്കളുടെ അധിപതിയായിട്ടായിരുന്നു രാജാക്കൻമാർ പടകാളിയമ്മനെ പ്രതിഷ്ഠിച്ചിരുന്നത്. ബാലഭദ്രയായും, ബാലസുന്ദരിയായും, ത്രിപുര സുന്ദരിയായും അഞ്ച് വിവിധ ഭാവങ്ങളിൽ രാജാക്കൻമാർ ദേവിയെ ഉപാസിച്ചിരുന്നു.

യുദ്ധദേവത എന്നതിന് പുറമെ സകല വിദ്യകളുടേയും ദേവത കൂടിയായിരുന്നു പടകാളിയമ്മൻ

നീതിയുടെയും - ധർമ്മത്തിൻ്റെയും ദേവതയായ പടകാളിയമ്മൻ്റെ നിർദ്ദേശത്താൽ ആണ് ആയ് രാജാക്കൻമാരുടെ ഭരണം രാഷ്ട്രീയവും - സാമൂഹികവും. - വിദ്യാഭ്യാസപരവുമായി വളരെ ഔന്യത്തത്തിലെത്തിയത്.

ദേവീ ഉപാസനയാൽ തന്നെ അവർ അറിയപ്പെടുന്നവരും വ്യാവസായികവും' സാംസ്ക്കാരികവും - വിദ്യാഭ്യാസപരവുമായ സമഗ്ര സംഭാവനകൾ ചെയ്ത രാജ വംശമെന്ന ഖ്യാതിയും നേടി

ചോള രാജവംശം ശക്തി പ്രാപിച്ചതോടു കൂടി ആയ് രാജവംശത്തെ കീഴ്പ്പെടുത്തി അധീനതയിലാക്കാൻ വിഴിഞ്ഞം തുറമുഖം വഴി നിരന്തരം ആക്രമണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ചോള രാജാക്കൻമാരുടെ ആക്രമണങ്ങളെ എല്ലാം ആയ് രാജാക്കൻമാർ തങ്ങളുടെ ഉപാസനാ ദേവതയായ പടകാളിയമ്മൻ്റെ അനുഗ്രഹത്താൽ പരാജയപ്പെടുത്തി

ആയ് രാജാക്കൻമാരുടെ സാമ്പത്തിക- വ്യാവസായിക - സാംസ്ക്കാരിക - വിദ്യാഭ്യാസ വളർച്ചയ്ക്കും യുദ്ധ വൈദ്യഗ്ദത്തിനും കാരണം അവരുടെ ഉപാസനാ മൂർത്തിയായ പടകാളിയമ്മൻ ദേവിയാണെന്ന് മനസ്സിലാക്കിയ ചോള രാജാക്കൻമാർ ദേവിയുടെ പ്രതിഷ്ഠയും - ആഭരണങ്ങളും സ്വന്തമാക്കുവാൻ ശ്രമം തുടങ്ങി ഇത് മനസ്സിലാക്കിയ ആയ് രാജവംശം വിഴിഞ്ഞത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിൽ നിന്ന് തങ്ങളുടെ ഉപാസനാ മൂർത്തിയെ ആവാഹിച്ച് സമീപ പ്രദേശത്തെ വനത്തിൽ (ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ - ചാവടി നട) മരത്തിന് താഴെ പ്രതിഷ്ഠിച്ചു. പിന്നീട് അവിടെ എത്തി ദേവിയ്ക്ക് ബലി നൽകിയും - പൂജകൾ അർപ്പിച്ചുമായിരുന്നു രാജാക്കൻമാർ യുദ്ധത്തിനും - വ്യാപാര വ്യവസായങ്ങൾക്കും പോയിരുന്നത്. എന്നാൽ പിന്നീടങ്ങോട്ട് തുടർന്ന് വന്ന രാജവംശത്തിൻ്റെ ദേവീ ഉപാസനയ്ക്ക് ഭംഗം വന്നു. ഇതിനിടയിൽ ചോള രാജാക്കൻമാർ ആയ് രാജാക്കൻമാരെ ആക്രമിച്ച് വിഴിഞ്ഞത്ത് പ്രതിഷ്ഠിച്ചിരുന്ന ദേവീ വിഗ്രഹം സ്വന്തമാക്കുകയും ചോള രാജാക്കൻമാരുടെ ഭരണ സിരാ കേന്ദ്രമായ തഞ്ചാവൂരിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ വച്ച് ദേവി ഉപാസനകളും പൂജകളും നടത്തി ശക്തരും പ്രസിദ്ധരുമായി '

രാജരാജ ചോളൻ - രാജേന്ദ്രചോളൻ എന്നീ പ്രഗൽഭരായ ചോള രാജാക്കൻമാർ ദേവിയുടെ അനുഗ്രഹത്താൽ തഞ്ചാവൂരിലെ ശിവക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.

ദേവീ ഉപാസനയാൽ തന്നെ അവർ തെക്കേ ഇന്ത്യയിൽ അറിയപ്പെടുന്നവരും സാംസ്ക്കാരിക പരമായും രാജ്യത്തിന് ഭരണ പരിഷ്ക്കാരങ്ങളാൽ സമഗ്ര സംഭാവനകൾ ചെയ്ത രാജവംശം എന്ന ഖ്യാതിയും നേടി. സിദ്ധ വിദ്യാകാരിയും സകല കലാ സ്വരൂപിണിയുമായ ദേവിയെ ഭക്തിപൂർവ്വം ഉപാസിച്ച് പൂജകൾ ചെയ്ത പല ഭക്തൻമ്മാരും സിദ്ധൻമ്മാരായി അറിയപെട്ടു. തമിഴ് ജനത ആത്മീയ ജ്ഞാനത്തിലും സംഗീത ശാസ്ത്ര കലകളിലും ദേവീ ഉപാസനയാൽ പ്രവീണരായി.. ഈ സമയം ആയ് രാജവംശത്തിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവതാ ഉപാസനക്ക് ഭംഗം വന്നതു കാരണം തീരപ്രദേശങ്ങഇടക്കം വലിയ മഹാപ്രളയത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും ഇരയായി ത്തീർന്നു. രാജവംശങ്ങഓൽ സ്ഥാപിതമായ വ്യവസായ സ്ഥാപനങ്ങളും പ്രകൃതിക്ഷോഭങ്ങളിൽ തകർന്നു . ദേവത കോപത്താൽ ദേവതയോടൊപ്പമുണ്ടായിരുന്ന 21 ഉഗ്രമൂർത്തികളും പല ദേശങ്ങളിലായി മാറി. തുടർന്ന് വന്ന രാജവംശങ്ങളും ഈ ദേവതയെ ആരാധിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല

രാജകുടുംബങ്ങൾ ദേവതാപൂജക്കായി പലരേയും നിയമിച്ചിരുന്നെങ്കിലും ദേവതക്ക് അവരുടെ പൂജാധികാര്യങ്ങളിൽ വേണ്ടത്ര തൃപ്തി ഉണ്ടായില്ല. ധർമ്മത്തിലും നീതിയിലും നിതാന്തയായി കുടികൊണ്ട് രാജ്യത്തെ സമ്യദ്ധിയിലേക്ക് നയിച്ച ദേവിയോടുള്ള അനാദരവ് പടകാളിയമ്മനെ കൂടുതൽ ക്രൂദ്ധയാക്കി കൊണ്ടേയിരുന്നു. ദേവി രുദ്രഭാവം പൂണ്ട് ഉഗ്ര സ്വരുപിണിയായി സഞ്ചരിച്ചു. ദ്വാരകയിലെ പ്രളയം പോലെ കര കടലായി തുറമുഖവും - പട്ടണവും ഉൾപ്പടെ ആയ് രാജവംശത്തിൻ്റെ എല്ലാ വ്യാവസായിക മേഘലകളിലും നാശം സംഭവിച്ചു. രാജവംശത്തിന് രാജ്യം തന്നെ നഷ്ട്ടപ്പെട്ടു.

ക്രമേണ ഭൂമിയെല്ലാം പല വ്യക്തികളുടെ കൈകളിൽ എത്തിച്ചേർന്നു. ആയ് രാജാക്കൻമാർ ദേവിയെ ഇരുത്തിയ സ്ഥലവും വ്യക്തികളുടെയും കുടുംബങ്ങളുടെയും കൈവശം എത്തിച്ചേർന്നു.

ദേവീ കോപം കാരണം ആ കുടുംബങ്ങളിലും ചുറ്റുപാടുകളിലും ഘോരാരിഷ്ടതകൾ കണ്ട് തുടങ്ങി. പല ജ്യോതിഷകാരൻമ്മാരോടും അഭിപ്രായമാരാഞ്ഞതിൽ ദേവതാ കോപം തന്നെയെന്ന് സ്ഥിതീകരിക്കപെട്ടു

ഇത് കേട്ടറിഞ്ഞ ദേവജ്ഞരായവർ പടകാളിയമ്മന്റെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് ദേവതാപ്രീതിക്കായി ദേവീയോട് തന്നെ പ്രാത്ഥിച്ചു. പ്രാത്ഥനയുടെ ഫലമായി ദേവി അവരിൽ പ്രസാദിച്ചു. തുടർന്ന് വിധിപ്രകാരം ക്ഷേത്ര പുനർ നിർമ്മാണത്തിനും പ്രതിഷ്ഠക്കുമായി പ്രവർത്തിക്കുവാൻ തുടങ്ങി.

പൂഞ്ഞാർ കൊട്ടാരത്തിന്റെ കുലഗുരുവും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആത്മീയ ഉപദേശകനുമായിരുന്ന ശ്രീമാൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുന:പ്രതിഷ്ഠ നടന്നു. ആ ദേവത പ്രതിഷ്ഠയിലൂടെ പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ് രോഗ നിവാരണത്തിനും - ബാധാ - ദോഷ മുക്തിയ്ക്കും - സന്താന സൗഭാഗ്യത്തിനും പ്രസിദ്ധിയാർജ്ജിച്ച പൗർണ്ണമി നാളിൽ മാത്രം നട തുറക്കുന്ന ചരിത്രമുറങ്ങുന്ന ഇന്നത്തെ പൗർണ്ണമിക്കാവ്

മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അതേ ഭാവത്തിലുള്ള ഹാലാസ്യ ശിവ ഭഗവാൻ പൗർണ്ണമികാവിൻ്റെ മാത്രം പ്രത്യേകതയാണ്.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖഗണപതി ഭഗവാൻ പ്രതിഷ്ഠയും - ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ നാഗ പ്രതിഷ്ഠയും പൗർണ്ണമി കാവിൻ്റെ സവിശേഷതയാണ്.

കൂടാതെ പന്നി മാടൻ - ചുടലമാടൻ - അഗ്നി മാടൻ തുടങ്ങി 108 തമ്പുരാക്കൻമാരും - സന്താന സൗഭാഗ്യം നൽകി യക്ഷിയമ്മയും - കാലഭൈരവ സ്വാമി - ഉഗ്രരക്തചാമുണ്ഡി - തീ ചാമുണ്ടി - ബ്രഹ്മരക്ഷസ് - ഹനുമാൻ തുടങ്ങിയ ഉപദേവതകളും ഭക്തർക്ക് അനുഗ്രഹമേകി പൗർണ്ണമി കാവിൽ വാണരുളുന്നു.

"https://ml.wikiquote.org/w/index.php?title=പൗർണ്ണമിക്കാവ്&oldid=21515" എന്ന താളിൽനിന്ന് ശേഖരിച്ചത്