കുഞ്ഞുണ്ണിമാഷ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
കുഞ്ഞുണ്ണിമാഷ്

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 - മാർച്ച് 26, 2006) കുഞ്ഞുണ്ണി മാഷ് അന്തരിച്ചു,ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്

  1. ആഗ്രഹമില്ലഭിപ്രായവുമില്ലെങ്കിലോ
    ജീവിതം ശാന്തം പൂർണ്ണം
  2. ആരാ? എവിടുന്നാ? ന്താവന്നേ? ഞാൻ എന്നോട് തന്നെ നൂറാവര്ത്തി് ചോദിച്ച ചോദ്യം .ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.
  3. അലസന്നില്ലയുന്നതി (അലസ്സനായ ഒരുവനു ഉന്നതി പ്രാപിക്കാൻ സാധ്യമല്ല)
  4. അറിവെത്ര രസമത്ര
  5. ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും
  6. ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ
    മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം
  7. ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം
  8. ഉണര്ന്നി രിക്കുമ്പോളുദാസീനമായി-
    ട്ടൊരു നിമിഷവും കളയരുതൊരാളും
  9. ഉയരാൻ ഉയിരുപോര ഉശിരുവേണം
  10. എനിക്കെന്നൊടുള്ള കമ്പം ഏറിയേറി വരികയാണീ വയസ്സുകാലത്ത്
  11. എനിക്ക് ഞാൻ നന്നാവണമെന്നില്ല
    എനിക്ക് നന്നാവണമെന്നേയുള്ളൂ
  12. എനിക്കു തന്നെ കിട്ടുന്നു ഞാനയക്കുന്നതൊക്കെയും
    ആരിൽ നിന്നെന്നേ നോക്കൂ വിഡ്ഢിശ്ശിപായിയീശ്വരൻ
  13. എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്..അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
  14. എഴുതാൻ പഠിക്കാനെഴുതിപ്പഠിക്കണം
  15. എഴുതാൻ വേണ്ടി വായിക്കരുത്,വായിക്കാൻ വേണ്ടി എഴുതരുത്
  16. എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സര്ഗാേത്മകമാണ്
  17. ഒരു കാമം സാധിക്കാനുണ്ടെനിക്ക്, കാമമുണ്ടാകരുതെന്ന കാമം
  18. ഒന്നുകിലെല്ലാം സത്യം
    അല്ലേല്ലാം മിഥ്യ.
  19. ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
    ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
  20. ഒറ്റ്യ്ക്ക് നില്ക്കു ന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം
    ഒറ്റയ്ക്ക് നില്ക്കു ന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം
  21. ഓര്ക്കേകണ്ടത് മറക്കരുത്
    മറക്കേണ്ടത് ഓര്ക്കുരുത്
  22. കട്ടിലുകണ്ട് പനിക്കുന്നോരെ
    പട്ടിണിയിട്ടു കിടത്തീടേണം
  23. കഴിഞ്ഞുകൂടാനല്ല ശ്രമിക്കേണ്ടത്, കഴിയാതെകൂടാനണ്
  24. കേട്ടപ്പോൾ കാണാൻ തോന്നി
    കണ്ടപ്പോൾ കെട്ടാൻ തോന്നി
    കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
    തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി
  25. ജോലി തന്നെ സുഖമെന്നു നിനക്കുന്നോൻ സുഖിക്കുന്നു
    സുഖിക്കുവാൻ ജോലി ചെയ് വോൻ ദു:ഖിച്ചിടുന്നു
  26. ജീവിതം എഞാണ് എന്തിനാണ് എന്നറീയാതെയാണ് മികവെരും ജീവിക്കുന്നത്
  27. വേതനം ഒരു വേദനയാകരുത്
  28. ഞാനെനിക്ക് പേരിട്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല.
  29. പക്ഷവാതം തടിക്കു കേട്, പക്ഷപാതം മനസ്സിനും
  30. പരോദ്രവമാം വണ്ണം നാമം ചൊല്വകതു പാപമാം
  31. പലിശകൊണ്ടശിക്കുന്നോർ ശവത്തെക്കാൽ മോശം
  32. പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
    മുന്നോട്ടു പായുന്നിതാളുകൾ
  33. പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും
  34. പെട്ടിക്കുപോലുമേ ചക്രക്കാലം
    മനുഷ്യര്ക്കി പ്പോഴും കാലുതന്നെ
  35. പെണ്ണീന്റെ ഭാഗ്യം കൊണ്ടല്ലോ
    ദൈവം സൃഷ്ടിച്ചതാണിനെ
    ആണിന്റെ യോഗം കൊണ്ടല്ലോ
    പടച്ചു പെണ്ണീനേയുമേ
  36. പെണ്ണു കെട്ടിനോക്കണം
    മണ്ണ് വെട്ടീനോക്കണം
  37. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
  38. പ്രപഞ്ചം പഞ്ചറാവില്ല
  39. ഭാര്യ ഭര്ത്താാവിനൊരു ഭാരമാണ്. ഭര്ത്താ്വ് ഭാര്യയ്ക്കൊരു ഭാരമല്ല.
  40. മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
    മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
  41. മണ്ണിനു മല , പെണ്ണിനു മുല
  42. മഴു കൊണ്ടുണ്ടായുള്ളോരു നാടിത്
    മഴു കൊണ്ടില്ലാതാവുന്നു
  43. മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും മിന്നാതതൊന്നും പൊന്നല്ല
  44. യതന്മേ രത്നമോര്ക്കു വിൻ
  45. വേണ്ടാത്തതില്ലെന്നതില്ലായയല്ല
  46. വഴി പിഴയ്ക്കരുത് വഴിയിൽ പിഴയ്ക്കരുത്
  47. വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
    വായിച്ചു വളര്ന്നാ ൽ വിളയും വായിക്കാതെ വളര്ന്നാ ൽ വളയും
  48. വലുതാവണോ ചെറുതാവുക.
  49. ശ്വാസമൊന്ന്
    വിശ്വാസം പലത്
  50. ശ്വാസമാവശ്യം , ആശ്വാസമാവശ്യം , വിശ്വാസമത്യാവശ്യം.
  51. സമരമില്ലെങ്കിൽ മരമാകും നരൻ.







പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കുഞ്ഞുണ്ണിമാഷ്&oldid=18567" എന്ന താളിൽനിന്ന് ശേഖരിച്ചത്