"ഹോർഹെ ലൂയി ബോർഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) തലക്കെട്ടു മാറ്റം: ജോർജ്ജ് ലൂയി ബോർഹസ് >>> ഹോർഹേ ലൂയിസ് ബോർ‌ഹേസ്: പേരിന്റെ സ്പാനിഷ് ഉച്ചാര...
(വ്യത്യാസം ഇല്ല)

13:17, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹോർഹെ ലൂയിസ് ബോർഹേസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ.

1

തെരുവിൽ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകൾ പണ്ടൊരു നാൾ ഭടന്മാർ കുരിശിനോടു ചേർത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം. 2

എല്ലാ കവിതയും കാലം കഴിയുമ്പോൾ വിലാപഗീതമായി മാറുന്നു. 3

നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല. 4

മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം. 5

ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഓ​‍ൂ നിമിഷ നേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്. 6

പ്രപഞ്ചം തന്നെ ഒരു രാവണൻകോട്ടയായിരിക്കെ അങ്ങനെയൊന്ന് നാമായി പണിതെടുക്കണമെന്നുമില്ല. 7

ഒരു മതത്തിനു വേണ്ടി മരിക്കുകയെന്നത് എത്ര എളുപ്പമാണ്‌, അതു പൂർണ്ണതയോടെ ജീവിക്കുകയെന്നതിനെക്കാൾ. 8

ഒരാൾ തന്റെ കൃത്യമേറ്റുപറയുമ്പോൾ അയാൾ അതു ചെയ്തയാളല്ലാതാവുകയാണ്‌, അയാളതിനു സാക്ഷി മാത്രമാവുകയാണ്‌. 9

കവിതയ്ക്കെന്നുമോർമ്മയുണ്ട്, ലിഖിതകലയാവും മുമ്പ് വാചികകലയായിരുന്നു അതെന്ന്; 10

തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു. 11

ശത്രുക്കളെ തെരഞ്ഞെടുക്കുമ്പോൾ അല്പം വിവേചനം കാണിക്കണം; എന്തെന്നാൽ ഒടുക്കം നാം അവരെപ്പോലെയാകനുള്ളതാണ്‌. 12

പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ്‌ ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും. 13

പാറ മേൽ ഒന്നും പണിതിട്ടില്ല; ഒക്കെപ്പണിതിരിക്കുന്നതു പൂഴിയിൽ. പൂഴി പാറയാണെന്നപോലെ വേണം പക്ഷേ, നാം പണിയാൻ. 14

എന്റെ സങ്കല്പത്തിൽ സ്വർഗ്ഗം ഒരു ഗ്രന്ഥപ്പുരയാണ്‌. 15

സ്വർഗ്ഗമെന്നൊന്നുണ്ടായിരിക്കട്ടെ, എനിക്കു പറഞ്ഞിട്ടുള്ളത് നരകമാണെങ്കിൽക്കൂടി. 16

കവിത ഒട്ടുമനുഭവമാവാത്ത ചിലരുണ്ട്; അതു പഠിപ്പിക്കാൻ സമർപ്പിതരാണവർ, സാമാന്യേന. 17

ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു. 18

സ്വർഗ്ഗവും നരകവും തോതല്പം കൂടിയ പോലെയാണെനിക്കു തോന്നുന്നത്: മനുഷ്യന്റെ പ്രവൃത്തികൾ അത്രയും അർഹിക്കുന്നില്ല.

"https://ml.wikiquote.org/w/index.php?title=ഹോർഹെ_ലൂയി_ബോർഹെ&oldid=11926" എന്ന താളിൽനിന്ന് ശേഖരിച്ചത്