"ഹോർഹെ ലൂയി ബോർഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
wikipedia |
||
വരി 1: | വരി 1: | ||
{{prettyurl|Jorge Luis Borges}} |
{{prettyurl|Jorge Luis Borges}} |
||
{{wikipedia}} |
|||
[[പ്രമാണം:Jorge Luis Borges Hotel.jpg|thumb|500| |
[[പ്രമാണം:Jorge Luis Borges Hotel.jpg|thumb|500| |
||
വരി 5: | വരി 6: | ||
ജോർജ്ജ് ലൂയി ബോർഹസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ. |
ജോർജ്ജ് ലൂയി ബോർഹസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ. |
||
1 |
1 |
04:14, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജോർജ്ജ് ലൂയി ബോർഹസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ.
1
തെരുവിൽ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകൾ പണ്ടൊരു നാൾ ഭടന്മാർ കുരിശിനോടു ചേർത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.
2
എല്ലാ കവിതയും കാലം കഴിയുമ്പോൾ
വിലാപഗീതമായി മാറുന്നു.
3
നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.
4
മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം.
5
ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഒരു നിമിഷ നേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്.
6
പ്രപഞ്ചം തന്നെ ഒരു രാവണൻകോട്ടയായിരിക്കെ അങ്ങനെയൊന്ന് നാമായി പണിതെടുക്കണമെന്നുമില്ല.
7
ഒരു മതത്തിനു വേണ്ടി മരിക്കുകയെന്നത് എത്ര എളുപ്പമാണ്, അതു പൂർണ്ണതയോടെ ജീവിക്കുകയെന്നതിനെക്കാൾ.
8
ഒരാൾ തന്റെ കൃത്യമേറ്റുപറയുമ്പോൾ അയാൾ അതു ചെയ്തയാളല്ലാതാവുകയാണ്, അയാളതിനു സാക്ഷി മാത്രമാവുകയാണ്.
9
കവിതയ്ക്കെന്നുമോർമ്മയുണ്ട്, ലിഖിതകലയാവും മുമ്പ് വാചികകലയായിരുന്നു അതെന്ന്;
10
തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.
11
ശത്രുക്കളെ തെരഞ്ഞെടുക്കുമ്പോൾ അല്പം വിവേചനം കാണിക്കണം; എന്തെന്നാൽ ഒടുക്കം നാം അവരെപ്പോലെയാകനുള്ളതാണ്.
12
പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ് ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും.
13
പാറ മേൽ ഒന്നും പണിതിട്ടില്ല; ഒക്കെപ്പണിതിരിക്കുന്നതു പൂഴിയിൽ. പൂഴി പാറയാണെന്നപോലെ വേണം പക്ഷേ, നാം പണിയാൻ.
14
എന്റെ സങ്കല്പത്തിൽ സ്വർഗ്ഗം ഒരു ഗ്രന്ഥപ്പുരയാണ്.
15
സ്വർഗ്ഗമെന്നൊന്നുണ്ടായിരിക്കട്ടെ, എനിക്കു പറഞ്ഞിട്ടുള്ളത് നരകമാണെങ്കിൽക്കൂടി.
16
കവിത ഒട്ടുമനുഭവമാവാത്ത ചിലരുണ്ട്; അതു പഠിപ്പിക്കാൻ സമർപ്പിതരാണവർ, സാമാന്യേന.
17
ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.
18
സ്വർഗ്ഗവും നരകവും തോതല്പം കൂടിയ പോലെയാണെനിക്കു തോന്നുന്നത്: മനുഷ്യന്റെ പ്രവൃത്തികൾ അത്രയും അർഹിക്കുന്നില്ല.