"ഹോർഹെ ലൂയി ബോർഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ജോർജ്ജ് ലൂയി ബോർഹസ് >>> ഹോർഹെ ലൂയി ബോർഹെ: http://ml.wikipedia.org/wiki/Jorge_Luis_Borges |
തലക്കെട്ടു മാറ്റം: ജോർജ്ജ് ലൂയി ബോർഹസ് >>> ഹോർഹെ ലൂയി ബോർഹെ: http://ml.wikipedia.org/wiki/Jorge_Luis_Borges |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ഹോർഹെ ലൂയി ബോർഹെ]] |
|||
ജോർജ്ജ് ലൂയി ബോർഹസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ. |
|||
1 |
|||
തെരുവിൽ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകൾ പണ്ടൊരു നാൾ ഭടന്മാർ കുരിശിനോടു ചേർത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം. |
|||
2 |
|||
എല്ലാ കവിതയും കാലം കഴിയുമ്പോൾ |
|||
വിലാപഗീതമായി മാറുന്നു. |
|||
3 |
|||
നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല. |
|||
4 |
|||
മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം. |
|||
5 |
|||
ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഓൂ നിമിഷ നേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്. |
|||
6 |
|||
പ്രപഞ്ചം തന്നെ ഒരു രാവണൻകോട്ടയായിരിക്കെ അങ്ങനെയൊന്ന് നാമായി പണിതെടുക്കണമെന്നുമില്ല. |
|||
7 |
|||
ഒരു മതത്തിനു വേണ്ടി മരിക്കുകയെന്നത് എത്ര എളുപ്പമാണ്, അതു പൂർണ്ണതയോടെ ജീവിക്കുകയെന്നതിനെക്കാൾ. |
|||
8 |
|||
ഒരാൾ തന്റെ കൃത്യമേറ്റുപറയുമ്പോൾ അയാൾ അതു ചെയ്തയാളല്ലാതാവുകയാണ്, അയാളതിനു സാക്ഷി മാത്രമാവുകയാണ്. |
|||
9 |
|||
കവിതയ്ക്കെന്നുമോർമ്മയുണ്ട്, ലിഖിതകലയാവും മുമ്പ് വാചികകലയായിരുന്നു അതെന്ന്; |
|||
10 |
|||
തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു. |
|||
11 |
|||
ശത്രുക്കളെ തെരഞ്ഞെടുക്കുമ്പോൾ അല്പം വിവേചനം കാണിക്കണം; എന്തെന്നാൽ ഒടുക്കം നാം അവരെപ്പോലെയാകനുള്ളതാണ്. |
|||
12 |
|||
പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ് ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും. |
|||
13 |
|||
പാറ മേൽ ഒന്നും പണിതിട്ടില്ല; ഒക്കെപ്പണിതിരിക്കുന്നതു പൂഴിയിൽ. പൂഴി പാറയാണെന്നപോലെ വേണം പക്ഷേ, നാം പണിയാൻ. |
|||
14 |
|||
എന്റെ സങ്കല്പത്തിൽ സ്വർഗ്ഗം ഒരു ഗ്രന്ഥപ്പുരയാണ്. |
|||
15 |
|||
സ്വർഗ്ഗമെന്നൊന്നുണ്ടായിരിക്കട്ടെ, എനിക്കു പറഞ്ഞിട്ടുള്ളത് നരകമാണെങ്കിൽക്കൂടി. |
|||
16 |
|||
കവിത ഒട്ടുമനുഭവമാവാത്ത ചിലരുണ്ട്; അതു പഠിപ്പിക്കാൻ സമർപ്പിതരാണവർ, സാമാന്യേന. |
|||
17 |
|||
ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു. |
|||
18 |
|||
സ്വർഗ്ഗവും നരകവും തോതല്പം കൂടിയ പോലെയാണെനിക്കു തോന്നുന്നത്: മനുഷ്യന്റെ പ്രവൃത്തികൾ അത്രയും അർഹിക്കുന്നില്ല. |
18:28, 28 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു: