ശൈലികള്‍

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

[തിരുത്തുക] ശൈലികള്‍

  • അങ്ങാടികളില്‍ തോലിപിണിഞ്ഞാല്‍ അമ്മയോടപ്രിയമെന്നതുപോലെ
  • കപ്പലകത്തൊരു കള്ളനിരുന്നാല്‍
    എപ്പൊഴുമില്ലൊരു സുഖമറിയേണം
  • വേലികള്‍തന്നെ വിളവുമുടിച്ചാല്‍
    കാലികളെന്തു നടന്നീടുന്നു
  • ഏമ്പ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍
    അമ്പല വാസികള്ളൊക്കെ കക്കും
  • താളക്കാരന് മാത്ര പിഴച്ചാല്‍
    തകിലറീയുന്നവന്‍ അവതാളത്തില്‍
  • അമരക്കാരന് തലതെറ്റൂമ്പോള്‍
    അണീയക്കാരുടെ തണ്ടൂകള്‍ തെറ്റും
  • പടനായകനൊരു പടയില്‍ തോറ്റാല്‍
    ഭടജനമെല്ലാം ഓടിയൊളിക്കും
  • കാര്യക്കാരന്‍ കളവു തുടര്‍ന്നാല്‍
    കരമേലുള്ളവര്‍ കട്ടുമുടിക്കും
  • കാലന്‍ വന്നടുക്കുമ്പോള്‍ കയര്‍ത്തെന്നാല്‍ ഫലമില്ല
  • അണ്ടിയോടടുക്കുമ്പൊഴേ മാങ്ങയുടെ പുളി അറിയൂ
  • വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമോ
  • വല്ലാമക്കളില്ലില്ലാമക്കളി
    തെല്ലാവര്‍ക്കും സമ്മതമല്ലോ
  • തല്ലു കൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാറും
  • മുള്ളുകുത്തിയാല്‍ മറ്റുമുള്ള് കൊണ്ട് എടുക്കേണം,
    രാക്ഷസരെ ജയിപ്പാന്‍ രാക്ഷസരേ നല്ലൂ
  • കട്ടിലുകണ്ട് പനിച്ചാല്‍ കണക്കല്ല
    , കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
  • കാച്ചിതിളപ്പിച്ച പാലില്‍ കഴുകിയാല്‍
    കാഞ്ഞിരകായിന്‍റെ കയ്പ്പു ശമിച്ചീടുമോ
    (കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?)
  • ഈറ്റുനോവിന്‍റെ പരമാര്‍ഥമൊക്കയ്യും
    പെറ്റപണ്ണുങ്ങള്‍ക്കു തന്നെയറിയാവു
  • ലക്ഷം മാനുഷര്‍ കൂടുമ്മ്പോളതില്‍‍
    ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ (നമ്പ്യാര്‍)
  • ലക്ഷം കുറുനരി കൂടുകിലും
    ഒരു ചെറുപുലിയോടു അടുക്കിലേതും
  • ക‍ര്‍മ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക്
    ചെമ്മേ കഷായം കുടിച്ചാല്‍ ഫലിക്കുമോ
  • ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ
  • പൊട്ടക്കുളമതു വിട്ടുതിരിച്ചാല്‍
    അട്ടക്കൊരുഗതിയില്ലെന്നറിക
  • കാട്ടാളരില്‍ കാപ്പിരി കാമദേവന്‍, തട്ടുമ്പുറത്തെലി രാജരാജന്‍, പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍, കട്ടക്കയം ക്രൈസ്തവ കാളിദാസന്‍
  • അരിമണിയൊന്നു കൊറിക്കാനില്ല
    തരിവളയിട്ടു നടക്കാന്‍ മോഹം
  • ഉപ്പു ചുമന്നു നടക്കുന്നവനൊരു
    കപ്പലു കടലിലിറക്കാന്‍ മോഹം
  • അണ്ടികള്‍ ചപ്പി നടക്കുന്നവനൊരു
    തണ്ടിലിരിപ്പാന്‍ ആശകണക്കെ
  • പണമെന്നുള്ളതുകൈയ്യില്‍വരുമ്പോള്‍
    ഗുണമെന്നുള്ളതുദൂരത്താകും
  • "അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്"
  • ശകുനം കൊള്ളാം എന്നുനിനച്ച്
    പുലരെ കട്ടുകവര്‍ന്നാലുടനെ
    തലപോമെന്നതു ബോധിച്ചാലും
  • വെള്ളക്കാക്ക മലര്‍ന്നു പറക്കുക
  • ക്ലേശങ്ങള്‍കൂടാതെ കാര്യം ലഭിക്കുമോ
    കാശഴിയാതെ കുറിക്കൂട്ട് കിട്ടുമോ?
  • മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ
    പിച്ചളയ്കൂണ്ടോ പ്രകാശം ഭവിക്കുന്നു?
  • ചോറിട്ട പാണിയില്‍ കേറി കിടക്കുന്ന
    കൂററ്റ പട്ടിയെപ്പോലെ തുടങ്ങുന്നു
  • ആന വലിചാല്‍ ഇളകാത്തൊരുതടി
    ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ?
  • ആന മദിച്ചു ‍വരുന്നേരത്തൊരു
    കൂനനിറുമ്പ് തടൂപ്പാനെളുതോ
  • ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
    ഗതികെട്ടാല്‍ പുലിപുല്ലൂം തിന്നും
  • കൂനന്‍ മദിക്കുകില്‍ ഗോപുരം കുത്തുമോ
  • തലയില്ലാത്തവന് തൊപ്പിയെന്തിന്
  • തലയിലെഴെത്ത് തലോടിയാല്‍ പോകുമോ
  • താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക
  • താണ വാതില്‍ കുനിഞ്ഞ് കടക്കണം
  • താണു നിന്നാല്‍ വാണു നില്‍ക്കാം
  • താന്‍ പെറ്റ മക്കളും തന്നോളമായാല്‍ താനെന്നു വിളിക്കണം
  • തിന്നതേ തേട്ടൂ
  • തിന്നൂല്യ തീറ്റൂല്യ
  • തീയില്‍ മുളച്ചത് വെയിലത്ത് വാടുമോ
  • തുടയില്‍ നുള്ളിയിട്ട് തൊട്ടിലാട്ടുന്നു
"http://ml.wikiquote.org/wiki/%E0%B4%B6%E0%B5%88%E0%B4%B2%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം